Friday, April 6, 2012

ദുഃഖവെള്ളി

നല്ലാടിന്‍ ചങ്കിലെ വിശുദ്ധ ചോരയാല്‍
വിധവയുടെ തലച്ചോര്‍ കഴുകി
പിലാതോസിന്‍ സന്തതികളെ തുരത്തിയോടിക്കാന്‍
വാഴ്ത്തപ്പെട്ടവരുടെ നാട്ടിലെ വൈദികശ്രേഷ്ഠര്‍ വരുമ്പോള്‍
ഇന്നാട്ടിലെ വലിയാടുകള്‍ ഓശാന പാടുന്നു.

സുമംഗലിക്കന്നത്തിനായ് കടലമ്മയോടു കടം പറഞ്ഞപ്പോള്‍
വെളുത്ത സായ്പ്പുന്നം പഠിച്ച കറുത്ത ദ്രാവിഡന്‍റെ
നെഞ്ചിന്‍കൂട് വിട്ടോഴിഞ്ഞോരാത്മാക്കിളി
സ്വര്‍ഗ്ഗവാതിലില്‍ മുട്ടി വിളിക്കുന്നു.

ദൈവകൊപത്തിന്‍ കണക്കു നിരത്തി ഉദ്ദിഷ്ട കാര്യം
പച്ചനോട്ടിന്‍ ഉപകരസ്മരണയില്‍ നേടുമ്പോള്‍
വെളുത്തവന് വെളുത്ത നീതിയും
കറുത്തവന് കറുത്ത നീതിയും
വിശ്വാസിക്ക് ദുഃഖവെള്ളിയും.

No comments:

Post a Comment