Friday, March 30, 2012

കാവ് തീണ്ടല്‍

പടിഞ്ഞാറെ കുളത്തില്‍ പള്ളി നീരാടി,
ഈറന്‍ മുടിയില്‍ ചെമ്പകം തിരുകി,
ചെമ്പട്ടിന്‍ പ്രഭയാല്‍ ജ്വലിച്ചോരുങ്ങി
ചിലപ്പതികാരനായിക ചിരിച്ചു നില്‍ക്കുന്നു.

അധികാര പീഠത്തില്‍ കോയിക്കല്‍ തമ്പുരാന്‍,
ഭിഗഷ്വര പീഠത്തില്‍ പാലക്കല്‍ വേലന്‍,
അവകാശ തന്ത്രിയായ് അടികള്‍മാരും
ശുശ്രൂഷകരേവരും അണി നിരക്കുന്നു.

ചുരുളഴിയും മന്ത്രങ്ങള്‍ കാതില്‍ പതിക്കുമ്പോള്‍,
അടികള്‍ തന്‍ കയ്യാല്‍ മെയ്യില്‍ ത്ര്യച്ചന്ദനം പടരുമ്പോള്‍,
കര്‍പ്പൂരഗന്ധം നാസയില്‍ തുളഞ്ഞു കയറുമ്പോള്‍,
എരിവിളക്കുകള്‍ ഒന്നൊന്നായ് അണയാന്‍ തുടങ്ങുമ്പോള്‍,
കണ്ണകിയുടെ കണ്ണുകള്‍ കൂമ്പുവാന്‍ വെമ്പുന്നു.

കച്ചേരിയില്‍ നിന്നൊരു കാഹളം മുഴങ്ങുന്നു,
കോയ്മയുടെ പട്ടുകുട വാനം മറയ്ക്കുന്നു,
ശ്രീകൃഷ്ണപരുന്തുകള്‍ വട്ടം പറക്കുന്നു,
അവകാശത്തറകളില്‍ കോമരക്കൂട്ടമിരമ്പുന്നു.

വസൂരിക്കലകള്‍ സട കുടഞ്ഞുണരുമ്പോള്‍,
പ്രകാശ വേഗത്തില്‍ ദേഹമാകെ പടരുമ്പോള്‍,
ചെമ്പട്ട് വേഷങ്ങള്‍ തെറിപ്പാട്ട് പാടുന്നു.
മുളവടി - കുറുവടി - ചപ്പ് - ചവറ്
കന്നാസ് - കടലാസ് - ചെരുപ്പ് - തുപ്പല്‍
ഇന്നെന്‍റെ ദേവിക്ക് നൈവേദ്യപുളകം.

മനുഷ്യര്‍ ദൈവത്തെയസഭ്യം ചൊരിയുന്ന ഭരണിനാളില്‍,
വാളും ചിലമ്പുമായൊരുവള്‍ ഉറഞ്ഞുതുള്ളുന്നു,
മൂര്‍ധാവ് സ്വയം വെട്ടിപ്പൊളിക്കുന്നു,
ചുണ്ടില്‍ പടരും ചോര നാവാല്‍ നുണയുന്നു,
കൊടുങ്ങല്ലൂരമ്മക്കു പ്രതിബിംബമാവുന്നു.

വിശ്വാസമോ അന്ധവിശ്വാസമോ...?
ആശയോ നിരാശയോ...?
തൃപ്തിയോ അസംതൃപ്തിയോ...?
സന്താപമോ സന്തോഷമോ...?
സ്വയംശിക്ഷയോ പ്രതികാരമോ...?
അതോ സമര്‍പ്പണമോ.........

ഉത്തരംതേടി മനുഷ്യദൈവത്തിന്‍റെ തലച്ചോറിലേക്ക്
കവി നുഴഞ്ഞു കയറുന്നു.
അവിടത്തെയന്ധകാരശൂന്യതയില്‍ വഴി പിഴച്ച്, കാലിടറി
നിലയില്ലാ കയത്തിലെക്കാഞ്ഞു പതിക്കുമ്പോള്‍
കവിക്കലറാതെ വയ്യ....
"ശ്രീ കുരുംബക്കാവിലമ്മേ.....നീയേ രക്ഷ".

ഇളിഭ്യനായ ദൈവം

സ്വര്‍ഗ്ഗത്തില്‍ ഇരുന്ന് ചീട്ടു കളിക്കുകയായിരുന്നു ക്രിസ്തുവും കൃഷ്ണനും. ദൈവം അങ്ങോട്ട്‌ വന്നു.

"കൂടുന്നോ..." കൃഷ്ണനാണ്.
"മൂടില്ലടോ കൃഷ്ണ...."
"എന്ത് പറ്റി..." ക്രിസ്തുവാണ്‌.
"ആ നേഴ്സ്മാരെ കൊണ്ട് ഒരു സ്വസ്ഥതയുമില്ല....തൊണ്ട കീറി വിളിക്കുകയല്ലേ അവറ്റോള്..." ദൈവം ആവലാതി പറഞ്ഞു. പ്രശ്നം കേട്ടതും കൃഷ്ണനും ക്രിസ്തുവും മനപൂര്‍വ്വം ശ്രദ്ധ കളിയിലേക്ക് തിരിച്ചു.

"നിങ്ങള്‍ എന്നെ സഹായിക്കണം. ...കേരളത്തില്‍ പോയി ഈ പ്രശ്നം ഒന്ന് പരിഹരിക്കണം. ഒരു ദൈവത്തിന്റെ ധര്‍മ്മ സങ്കടം മനുഷ്യര്‍ക്ക്‌ മനസ്സിലാവില്ലല്ലോ...."

മനസ്സില്ലാ മനസ്സോടെ ഇരുവരും കേരളത്തിലേക്ക് തിരിച്ചു. പണ്ട് മുതലേ ദൈവങ്ങള്‍ സ്വപ്നത്തിലാണല്ലോ പ്രത്യക്ഷപ്പെടാറ്.

മാതാ സ്മിതാനന്ദമയി ഉറക്കത്തിലായിരുന്നു. സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട കൃഷ്ണനെ കണ്ടതും അവര്‍ ഒരു സിനിമയുടെ ഡി വി ഡി കൊടുത്തു. കൃഷ്ണന്‍ എന്തോ പറയാനഞ്ഞപ്പോഴേക്കും മാതാജി പറഞ്ഞു.
"ഈ സിനിമ കണ്ടാല്‍ എന്റെ അവസ്ഥ കൃഷ്ണന് മനസ്സിലാവും....എനിക്ക് വേറെ ഒന്നും പറയാനില്ല."

"എന്നാലും സ്മിതാനന്ദമയീ, ഈ ഗുണ്ടകളെ കൊണ്ട് സമരക്കാരുടെ കാല് തല്ലിയോടിക്കുക എന്നൊക്കെ പറഞ്ഞാല്‍....."

"കൃഷ്ണാ, ഞാന്‍ പറഞ്ഞൂലോ...ആ സിനിമ കാണൂ....എല്ലാം മനസ്സിലാവും. തല്ക്കാലം കൃഷ്ണന്‍ പൊയ്ക്കോളൂ....എനിക്ക് രാവിലെ ഭജനയുണ്ടേ....ഉറക്കം കളയാന്‍ പറ്റില്ല. പിന്നെ പോകുന്ന വഴിക്ക് ആ കാലനെ കണ്ടാല്‍ എന്റെ കാര്യം ഒന്ന് സൂചിപ്പിക്കണം. മടുത്തു തുടങ്ങി കൃഷ്ണാ....

അല്‍പ്പനേരം നിന്ന് ഡി വി ഡി യുമായി കൃഷ്ണന്‍ തിരിഞ്ഞു നടന്നു. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത "ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്‌ " എന്ന സിനിമയായിരുന്നു അത്.

ചങ്കമാലി ബിഗ്‌ ഫ്ലവര്‍ ആശുപത്രിയുടെ മാനേജര്‍ അച്ഛന്റെ സ്വപ്നത്തിലാണ് ക്രിസ്തു വന്നത്.

"ആരിത്....കര്‍ത്താവോ, വരണം...വരണം.....കുറെ കാലമായല്ലോ കണ്ടിട്ട്...."

"ഞാനിപ്പോ അങ്ങനെ അധികം പുറത്തിറങ്ങാറില്ല.....ഇതിപ്പോ ദൈവം വന്ന് ഒരാവശ്യം പറഞ്ഞപ്പോ ദൈവപുത്രനായ ഞാന്‍ പറ്റില്ലെന്ന് പറയുന്നത് ശരിയല്ലല്ലോ....."

"കര്‍ത്താവ്‌ കാര്യം പറയൂ....."

"അല്ല...ഈ നേഴ്സ്മാരുടെ കാര്യത്തില്‍ ഒരു തീരുമാനം....."

"കര്‍ത്താവിനു വേറെ വല്ലതും പറയാനുണ്ടോ....അടുത്താഴ്ച ഞങ്ങള്‍ ഒരു കരിസ്മാടിക് കണ്‍വെന്ഷന്‍ നടത്തുന്നുണ്ട്....ആ വിഷയം ചര്‍ച്ച ചെയ്താലോ...."

"അല്ല.... അച്ചന്മാരും കന്യാസ്ത്രീകളും ചേര്‍ന്ന് ജാഥ നടത്തിയെന്നോ, നാട്ടുകാര്‍ കൂവിയെന്നോ....ഇതൊക്കെ ശരിയായ ഏര്‍പ്പാടാണോ....?"

"കര്‍ത്താവ്‌ ആരുടെ കൂടെയാണെന്ന് എനിക്കിപ്പോ അറിയണം..കര്‍ത്താവിനു വേണ്ടിയല്ലേ ഞങ്ങള്‍ കഷ്ടപ്പെടുന്നത്. ഈ ജാഥയൊക്കെ ഇടതന്മാരുടെ കുത്തകയാണെന്ന് അവന്മാര്‍ക്കൊരു വിചാരമുണ്ട്.....അതല്ല എന്ന് തെളിയിക്കാനാണ് മുദ്രാവാക്ക്യം വിളിച്ചു ജാഥ നടത്തിയത്. ഇപ്പൊ തന്നെ ചില വിശ്വാസികള്‍ക്കിടയില്‍ കര്‍ത്താവ്‌ ഇടതനാണെന്ന് ഒരു തോന്നല്‍ അവന്മാര്‍ വരുത്തിയിട്ടുണ്ട്. ഒരു ക്രിസ്ത്യാനിയായ കര്‍ത്താവിനു ചേര്‍ന്ന വര്‍ത്തമാനമാണോ കര്‍ത്താവ്‌ ഈ പറയുന്നത്? "

"ഞാന്‍ യഹൂദനല്ലേ അച്ചോ....?"

"ആഹ....അത് കൊള്ളാം....എന്നെ ഫാദര്‍ ശശി ആക്കാന്‍ ഇറങ്ങി പുറപ്പെട്ടതാണോ, ഈ പാതിരായ്ക്ക്? ഞങ്ങള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് കര്‍ത്താവിന്റെ നന്മക്കാണ്‌............തല്ക്കാലം, കര്‍ത്താവ്‌ പൊയ്ക്കോ....ഇവിടത്തെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം....ഇവിടന്നു ഞങ്ങള്‍ അങ്ങോട്ട്‌ വരുമ്പോ സ്വര്‍ഗ്ഗരാജ്യത്ത് ഞങ്ങള്‍ക്കുള്ള സീറ്റ്‌ മറ്റു മതക്കാര്‍ അടിച്ചോണ്ട് പോവാതെ നോക്കിയാ മതി .....കേട്ടല്ലോ....?"

ദൈവം ഇരുവരെയും കാത്തിരിക്കുകയായിരുന്നു.

"എന്തായി...?"

"അതേയ്....കല്‍ക്കി , കുല്‍ക്കി എന്നൊക്കെ പറഞ്ഞു എന്നെ ഭൂമിയിലേക്ക്‌ വീണ്ടും പറഞ്ഞു വിടാം എന്നൊക്കെ വല്ല ചിന്തയും മനസ്സില്‍ ഉണ്ടെങ്കില്‍ അതിനു വേറെ ആളെ നോക്കണം...." ഇത്രയും പറഞ്ഞു കൃഷ്ണന്‍ പോയി.

"രണ്ടായിരാമാണ്ടില്‍ ലോകം അവസാനിക്കും എന്നും പറഞ്ഞു ഞാന്‍ പോന്നതാണ്.....അത് നീട്ടി വച്ചത് ദൈവം തന്നെയല്ലേ.....സ്വയം അനുഭവിച്ചോ..." ക്രിസ്തുവും പോയി.

ദൈവം ഇളിഭ്യനായി.

Tuesday, March 20, 2012

റോങ്ങ്‌ നമ്പര്‍

ഞാന്‍ തിരയുകയാണ്,
പഴയ പുസ്തക പെട്ടികളില്‍ ,
അലമാരയില്‍ അടുക്കി വച്ച വസ്ത്രങ്ങള്‍ക്കിടയില്‍,
മുക്കിലും മൂലയിലും
പിന്നെ കുടത്തിലും.

ഒടുവില്‍ എനിക്കവനെ കിട്ടി.
മച്ചിലെ മാറാലക്കടിയില്‍
തീപ്പെട്ടി പടങ്ങളോടും, അര്യാസുണ്ടയോടും,
പമ്പരത്തോടും പഴങ്കഥ പറഞ്ഞിരുന്ന
അവന്‍ എന്നെ പ്രതീക്ഷിച്ചിരുന്നില്ല, ഒരിക്കലും...

എന്‍റെ അലാറം...
നാളെ മുതല്‍ എന്നെ വിളിച്ചുണര്‍ത്തെണ്ടവന്‍

Flash back

ഇന്നലെ പാതിരാവിന്‍ നിശബ്ധതയിലും
ലോകത്തിന്‍റെ ബഹളം കാതുകളെ തുളച്ചപ്പോള്‍
ഞാനെന്‍റെ മൊബൈല്‍ തറയിലുടച്ചു.
8859112810 എന്ന ആത്മാവ് കൂടൊഴിഞ്ഞു.

കുറെ കാലം കഴിയുമ്പോള്‍ വോഡഫോണ്‍
ആ ആത്മാവിനെ അപരന്നു പതിച്ചു നല്‍കും.
അന്നെന്നെ തേടിയെത്തുന്നവരോട് ആ ആത്മാവ്
മന്ത്രിക്കും
"റോങ്ങ്‌ നമ്പര്‍."







Sunday, March 18, 2012

ദ്രോണരും ഏകലവ്യനും

പെരുവിരല്‍ മുറിച്ചു ദക്ഷിണ നല്‍കേണ്ട ഏകലവ്യന്‍,
പിഴച്ചോരടവിനാല്‍ ഇടംകാല്‍ കൊണ്ട് തൊഴിച്ച്,
ദ്രോണരെ ഉമിതീയിലേക്ക് തള്ളിയിടുന്നു.

ദ്രോണര്‍ ഉമിതീയില്‍ വെന്തുരുകുമ്പോള്‍
വായുവില്‍ പച്ചമാംസത്തിന്‍ ഗന്ധം പടരുമ്പോള്‍
അടവ് പിഴച്ചതറിയാതെ,
ദ്രോണര്‍ ഉമിതീയില്‍ വെന്തുരുകുന്നതറിയാതെ,
വാക്കുകളാല്‍ പരിച വിരിച്ച്,
ഏകലവ്യന്‍ വാളുകള്‍ തടുക്കുന്നു.

ഉരുകുന്ന ചങ്കും, പുഞ്ചിരിക്കുന്ന മുഖവുമായ്
ദ്രോണര്‍ ഗുരുകുലത്തില്‍ മാപ്പിരക്കുന്നു.
ഗുരുധര്‍മം നടപ്പിലാക്കുന്നു.

ശരിയേത് , തെറ്റേത്, പിഴച്ചതാര്‍ക്ക്....
ദ്രോണര്‍ക്കോ , ഏകലവ്യനോ, ഗുരുകുല വാസികള്‍ക്കോ....?

Friday, March 16, 2012

ഷുക്കൂര്‍...........നീ ആരായാലും

മാംസവും ചോരയും സമാസമം
അരിവാള്‍ ചുറ്റികയില്‍ വെരുക്കിയെടുത്ത
നരമാംസ രസായനം കഴിച്ച്
വിപ്ലവപാര്‍ട്ടി വിശപ്പടക്കുന്നു

വീട് വീടാന്തരം കയറി ഇറങ്ങി
അമ്മ പെങ്ങന്മാരുടെ കണ്ണുനീര്‍
ബക്കറ്റില്‍ പിരിച്ചെടുത്ത്‌
വിപ്ലവപാര്‍ട്ടി ദാഹമടക്കുന്നു.

ജന്മിക്കു നേരെ ഉയര്‍ന്ന വാളില്‍
കുടിയാന്‍റെ രോദനവും
ന്യായത്തിന്‍റെ മൂര്‍ച്ചയും കണ്ടു.
പാര്‍ട്ടി ജയിച്ചു,
പ്രത്യയശാസ്ത്രം ജയിച്ചു,
വിപ്ലവവും ജയിച്ചു.

നേതാവ് പോകുമ്പോള്‍ ചുമച്ചാല്‍
അണികള്‍ പോകുമ്പോള്‍ വളിയിട്ടാല്‍
കാവിക്കും പച്ചക്കും മുകളില്‍ ചെങ്കൊടി പാറുമ്പോള്‍,
പാര്‍ട്ടി തളരുന്നു.
പ്രത്യയശാസ്ത്രം ചിതലരിക്കുന്നു.
വിപ്ലവം മണ്ണാങ്കട്ടയാകുന്നു.

വീട്ടുപടിയില്‍ ഇന്നൊരു ബോര്‍ഡ്‌ തൂക്കണം.
"പാര്‍ട്ടിക്കാരനുണ്ട്, സൂക്ഷിക്കുക."

Wednesday, March 14, 2012

ഇളിഭ്യനായ ദൈവം

സ്വര്‍ഗ്ഗത്തില്‍ ഇരുന്ന് ചീട്ടു കളിക്കുകയായിരുന്നു ക്രിസ്തുവും കൃഷ്ണനും. ദൈവം അങ്ങോട്ട്‌ വന്നു.

"കൂടുന്നോ..." കൃഷ്ണനാണ്.
"മൂടില്ലടോ കൃഷ്ണ...."
"എന്ത് പറ്റി..." ക്രിസ്തുവാണ്‌.
"ആ നേഴ്സ്മാരെ കൊണ്ട് ഒരു സ്വസ്ഥതയുമില്ല....തൊണ്ട കീറി വിളിക്കുകയല്ലേ അവറ്റോള്..." ദൈവം ആവലാതി പറഞ്ഞു. പ്രശ്നം കേട്ടതും കൃഷ്ണനും ക്രിസ്തുവും മനപൂര്‍വ്വം ശ്രദ്ധ കളിയിലേക്ക് തിരിച്ചു.

"നിങ്ങള്‍ എന്നെ സഹായിക്കണം. ...കേരളത്തില്‍ പോയി ഈ പ്രശ്നം ഒന്ന് പരിഹരിക്കണം. ഒരു ദൈവത്തിന്റെ ധര്‍മ്മ സങ്കടം മനുഷ്യര്‍ക്ക്‌ മനസ്സിലാവില്ലല്ലോ...."

മനസ്സില്ലാ മനസ്സോടെ ഇരുവരും കേരളത്തിലേക്ക് തിരിച്ചു. പണ്ട് മുതലേ ദൈവങ്ങള്‍ സ്വപ്നത്തിലാണല്ലോ പ്രത്യക്ഷപ്പെടാറ്.

മാതാ സ്മിതാനന്ദമയി ഉറക്കത്തിലായിരുന്നു. സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട കൃഷ്ണനെ കണ്ടതും അവര്‍ ഒരു സിനിമയുടെ ഡി വി ഡി കൊടുത്തു. കൃഷ്ണന്‍ എന്തോ പറയാനഞ്ഞപ്പോഴേക്കും മാതാജി പറഞ്ഞു.
"ഈ സിനിമ കണ്ടാല്‍ എന്റെ അവസ്ഥ കൃഷ്ണന് മനസ്സിലാവും....എനിക്ക് വേറെ ഒന്നും പറയാനില്ല."

"എന്നാലും സ്മിതാനന്ദമയീ, ഈ ഗുണ്ടകളെ കൊണ്ട് സമരക്കാരുടെ കാല് തല്ലിയോടിക്കുക എന്നൊക്കെ പറഞ്ഞാല്‍....."

"കൃഷ്ണാ, ഞാന്‍ പറഞ്ഞൂലോ...ആ സിനിമ കാണൂ....എല്ലാം മനസ്സിലാവും. തല്ക്കാലം കൃഷ്ണന്‍ പൊയ്ക്കോളൂ....എനിക്ക് രാവിലെ ഭജനയുണ്ടേ....ഉറക്കം കളയാന്‍ പറ്റില്ല. പിന്നെ പോകുന്ന വഴിക്ക് ആ കാലനെ കണ്ടാല്‍ എന്റെ കാര്യം ഒന്ന് സൂചിപ്പിക്കണം. മടുത്തു തുടങ്ങി കൃഷ്ണാ....

അല്‍പ്പനേരം നിന്ന് ഡി വി ഡി യുമായി കൃഷ്ണന്‍ തിരിഞ്ഞു നടന്നു. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത "ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്‌ " എന്ന സിനിമയായിരുന്നു അത്.

ചങ്കമാലി ബിഗ്‌ ഫ്ലവര്‍ ആശുപത്രിയുടെ മാനേജര്‍ അച്ഛന്റെ സ്വപ്നത്തിലാണ് ക്രിസ്തു വന്നത്.

"ആരിത്....കര്‍ത്താവോ, വരണം...വരണം.....കുറെ കാലമായല്ലോ കണ്ടിട്ട്...."

"ഞാനിപ്പോ അങ്ങനെ അധികം പുറത്തിറങ്ങാറില്ല.....ഇതിപ്പോ ദൈവം വന്ന് ഒരാവശ്യം പറഞ്ഞപ്പോ ദൈവപുത്രനായ ഞാന്‍ പറ്റില്ലെന്ന് പറയുന്നത് ശരിയല്ലല്ലോ....."

"കര്‍ത്താവ്‌ കാര്യം പറയൂ....."

"അല്ല...ഈ നേഴ്സ്മാരുടെ കാര്യത്തില്‍ ഒരു തീരുമാനം....."

"കര്‍ത്താവിനു വേറെ വല്ലതും പറയാനുണ്ടോ....അടുത്താഴ്ച ഞങ്ങള്‍ ഒരു കരിസ്മാടിക് കണ്‍വെന്ഷന്‍ നടത്തുന്നുണ്ട്....ആ വിഷയം ചര്‍ച്ച ചെയ്താലോ...."

"അല്ല.... അച്ചന്മാരും കന്യാസ്ത്രീകളും ചേര്‍ന്ന് ജാഥ നടത്തിയെന്നോ, നാട്ടുകാര്‍ കൂവിയെന്നോ....ഇതൊക്കെ ശരിയായ ഏര്‍പ്പാടാണോ....?"

"കര്‍ത്താവ്‌ ആരുടെ കൂടെയാണെന്ന് എനിക്കിപ്പോ അറിയണം..കര്‍ത്താവിനു വേണ്ടിയല്ലേ ഞങ്ങള്‍ കഷ്ടപ്പെടുന്നത്. ഈ ജാഥയൊക്കെ ഇടതന്മാരുടെ കുത്തകയാണെന്ന് അവന്മാര്‍ക്കൊരു വിചാരമുണ്ട്.....അതല്ല എന്ന് തെളിയിക്കാനാണ് മുദ്രാവാക്ക്യം വിളിച്ചു ജാഥ നടത്തിയത്. ഇപ്പൊ തന്നെ ചില വിശ്വാസികള്‍ക്കിടയില്‍ കര്‍ത്താവ്‌ ഇടതനാണെന്ന് ഒരു തോന്നല്‍ അവന്മാര്‍ വരുത്തിയിട്ടുണ്ട്. ഒരു ക്രിസ്ത്യാനിയായ കര്‍ത്താവിനു ചേര്‍ന്ന വര്‍ത്തമാനമാണോ കര്‍ത്താവ്‌ ഈ പറയുന്നത്? "

"ഞാന്‍ യഹൂദനല്ലേ അച്ചോ....?"

"ആഹ....അത് കൊള്ളാം....എന്നെ ഫാദര്‍ ശശി ആക്കാന്‍ ഇറങ്ങി പുറപ്പെട്ടതാണോ, ഈ പാതിരായ്ക്ക്? ഞങ്ങള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് കര്‍ത്താവിന്റെ നന്മക്കാണ്‌............തല്ക്കാലം, കര്‍ത്താവ്‌ പൊയ്ക്കോ....ഇവിടത്തെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം....ഇവിടന്നു ഞങ്ങള്‍ അങ്ങോട്ട്‌ വരുമ്പോ സ്വര്‍ഗ്ഗരാജ്യത്ത് ഞങ്ങള്‍ക്കുള്ള സീറ്റ്‌ മറ്റു മതക്കാര്‍ അടിച്ചോണ്ട് പോവാതെ നോക്കിയാ മതി .....കേട്ടല്ലോ....?"

ദൈവം ഇരുവരെയും കാത്തിരിക്കുകയായിരുന്നു.

"എന്തായി...?"

"അതേയ്....കല്‍ക്കി , കുല്‍ക്കി എന്നൊക്കെ പറഞ്ഞു എന്നെ ഭൂമിയിലേക്ക്‌ വീണ്ടും പറഞ്ഞു വിടാം എന്നൊക്കെ വല്ല ചിന്തയും മനസ്സില്‍ ഉണ്ടെങ്കില്‍ അതിനു വേറെ ആളെ നോക്കണം...." ഇത്രയും പറഞ്ഞു കൃഷ്ണന്‍ പോയി.

"രണ്ടായിരാമാണ്ടില്‍ ലോകം അവസാനിക്കും എന്നും പറഞ്ഞു ഞാന്‍ പോന്നതാണ്.....അത് നീട്ടി വച്ചത് ദൈവം തന്നെയല്ലേ.....സ്വയം അനുഭവിച്ചോ..." ക്രിസ്തുവും പോയി.

ദൈവം ഇളിഭ്യനായി.


സൈബര്‍ യക്ഷി

അഹങ്കാരത്തിന്‍റെ പനയുച്ചിയില്‍ അവള്‍ നൃത്തമാടുന്നു.
ഇടവഴിയില്‍ മറഞ്ഞു നിന്നവള്‍ വഴിപോക്കരോട് ലോഹ്യം കൂടുന്നു,
ചുണ്ണാമ്പ് ചോദിക്കുന്നു, രക്തം നുകര്‍ന്ന് പിണ്ഡം തുപ്പുന്നു.
കത്തി മുനയില്‍ ചുണ്ണാമ്പ് നല്‍കിയ മാന്ത്രികനെ കണ്ടവള്‍ ഓടി മറയുന്നു, മറഞ്ഞിരുന്നു കല്ലെറിയുന്നു.
മാന്ത്രികന്‍ യാത്ര തുടരുമ്പോള്‍ അവള്‍ കാത്തിരിക്കുന്നു, അടുത്ത വഴിപോക്കനായ്...

Tuesday, March 13, 2012

ഭടന്‍

വലംതോളില്‍ തോക്കിന്‍റെ പാത്തി താങ്ങി, തലചെരിച്ചിടം കണ്ണടച്ചുന്നം നോക്കി ഭടന്‍ കാത്തിരിക്കുന്നു.
എന്നോ വരാനുള്ള , വരുമെന്നുറപ്പില്ലാത്ത ശത്രുവിനായ്.

വലംതോളില്‍ വാത്സല്യപൂര്‍വ്വം ചാരിയിരുത്തി,
ഇടംകൈ കൊണ്ട് ചുണ്ടുകള്‍ ഞെരടി , വലംകൈ ചൂണ്ടുവിരല്‍
ട്രിഗര്‍ കുഴിയിലിട്ട്, തോക്ക് ചൂടാക്കി വെടി വെക്കുന്ന വിദ്യ
ഓരോ ഭടനും സ്വായത്തമാക്കുന്നത്
വാത്സ്യായനന്‍റെ യുദ്ധശാസ്ത്രത്തില്‍ നിന്നാണ്.

അധികാരമുഷ്കിനാല്‍ നിഷ്കരുണം തള്ളപ്പെട്ട അവധിയപേക്ഷ
കുനുകുനെ കടലാസ് കഷണങ്ങളായ് ചവറ്റു കുട്ടയിലെക്കെറിയപ്പെടുമ്പോള്‍,
കാതങ്ങളകലെ ഉടപ്പിറന്നോളുടെ കല്യാണമണ്ഡപത്തില്‍
വാടിയ പുഷ്പങ്ങളായ് അത് പതിക്കുന്നത്
ഭടന്‍ മാത്രം അറിയുന്നു.

അവന്‍റെ കണ്ണുനീര്‍ പുണ്യതീര്‍ഥമാവുന്നു
ഗദ്ഗദങ്ങള്‍ മന്ത്രങ്ങളാവുന്നു.
കുട പിടിച്ചിറക്കേണ്ട മൂത്താങ്ങളയെ പെങ്ങള്‍ തേടുമ്പോള്‍
ഭടന്‍റെ മനസ്സിടറുന്നു, ഉന്നം പിഴക്കുന്നു .
വലം തോളിലെ തോക്ക് തണുത്തുറയുന്നു.
ഇപ്പോള്‍ ഏത് ശത്രുവിനും കടന്നു വരാം.

കരിങ്കല്ലുരുകുന്ന കത്തിരി ചൂടില്‍ വരണ്ട തൊണ്ട,
അധികാരിയുടെ ഉച്ചിഷ്ടവെള്ളം തൊട്ട് നനച്ചതിന്‍ കുറ്റത്തില്‍,
തോക്കുയര്‍ത്തി മരുഭൂമിക്കു ചുറ്റും വട്ടം കറങ്ങുമ്പോള്‍ ,
വാടിയ ചേമ്പിന്‍തണ്ട് പോല്‍ ഭടന്‍ തളര്‍ന്നു വീഴുന്നു.

മണ്ണോടു മണ്‍വെട്ടിയാല്‍ പൊരുതി, മുണ്ട് മുറുക്കിയുടുത്ത്,
പഠിപ്പിച്ചുദ്യോഗത്തിനയച്ചയച്ഛന്റെ പുഞ്ചിരി മായാതിരിക്കാന്‍,
ഒരിറ്റു വെള്ളത്തിനായ്‌ കേഴുമ്പോഴും ഭടന്‍റെയുള്ളിലെ
കമ്മ്യൂണിസ്റ്റ്‌ പറയുന്നു,
"ഞാനൊരു കോണ്‍ഗ്രെസ്സുകാരനാണ്".

പെറ്റിട്ടവളത്യാസന്നയായ് മരണത്തോട് മല്ലടിക്കുമ്പോള്‍ ,
ആട്ടലിലും തുപ്പലിലും എല്ലുനുറുക്കി , ചോര നീരാക്കി
താന്‍ നേടിയ സമ്പാദ്യത്തിനായ്, അധികാര വര്‍ഗ്ഗത്തിന്‍റെ
സല്ലാപ കൂത്താട്ട വേദിയുടെ പിന്നാമ്പുറത്ത് ചുമര്‍ചാരി
ഭടന്‍ വിലപിക്കുന്നത് "അമ്മേ...അമ്മേ..." യെന്നാണ്.

അധികാരിയുടെ കയ്യൊപ്പിനു രാജ്യത്തെക്കാള്‍ വില നല്‍കിയ ,
അടിമത്തത്തിന് വര്‍ണ്ണവസ്ത്രങ്ങള്‍ തുന്നിയ, പട്ടാള നിയമസംഹിതയില്‍ മലം വിസ്സര്‍ജ്ജിച്ചിറങ്ങിപോരാത്തത്
പെറ്റമ്മയേക്കാള്‍ പ്രിയം പിറന്ന നാടായത് കൊണ്ടാണ്...
ചാരനെന്ന മുദ്ര പതിയാതിരിക്കാന്‍ വേണ്ടിയാണ്.

തീവണ്ടിയിലെ എഴുപത്തിമൂന്നാം നമ്പര്‍ ഇരിപ്പിടത്തില്‍ ,
കുന്തിച്ചിരുന്നൊരുകുപ്പി റം പൊട്ടിച്ചത് സ്വസ്ഥമായൊന്നുറങ്ങാന്‍ വേണ്ടിയാണ്.
മണം മൂക്കിലടിക്കും മുന്‍പേ പാഞ്ഞെത്തി കാവല്‍ക്കാരന്‍
അലറിയത്, തീവണ്ടിയില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനമെന്നാണ് .

ലാസ്യഭാവത്തില്‍ കയ്യടിച്ച് പത്തുരൂപക്കായ്‌ കൈ നീട്ടിയ
ഹിജഡയുടെ കയ്യില്‍ നൂറു രൂപ തിരുകി കക്കൂസില്‍ കയറി കതകടക്കുമ്പോള്‍ നിങ്ങള്‍ ഒളിഞ്ഞു നോക്കരുത്.
പാപിയെന്നോ, പീഡകനെന്നോ വിളിക്കരുത്.
തീവണ്ടി ചീറി പായട്ടെ....ഭടന്‍ ഒന്ന് സുഖിക്കട്ടെ.





Sunday, March 11, 2012

LOST GIRL

"ഞാന്‍ വലതു കാല്‍ വച്ചായിരിക്കും കയറുക....എന്‍റെ കൂടെ തന്നെ നീയും വേണം....ചിലപ്പോ ഇനിയൊരിക്കലും നിന്‍റെ വീട്ടില്‍ ഞാന്‍ വന്നില്ലെങ്കിലോ..."

എന്‍റെ വീട്ടില്‍ ആദ്യമായി വന്നതായിരുന്നു അവളും, അവളുടെ അമ്മയും പിന്നെ അവളുടെ വകയില്‍ ഒരേട്ടനും.

സുസ്മേര വദനയായി എന്‍റെ അമ്മ ഉമ്മറത്തുണ്ടായിരുന്നു...ആ കൈകളില്‍ ഒരു നിലവിളക്കുണ്ടായിരുന്നെങ്കില്‍.....?

വലതു കാല്‍ വച്ച് കയറുമ്പോള്‍ അവളുടെ കാലുകള്‍ ഒന്ന് വിറച്ചിരുന്നോ...എന്‍റെ കാലുകള്‍ വിറച്ചു.

ആദ്യദര്‍ശനം ആണെങ്കിലും ചിര പരിചിതയായ ഒരു കൂട്ടുകാരിയോടെന്ന പോല്‍ അവളുടെ അമ്മയുടെ കരം ഗ്രഹിച്ചാണ് എന്‍റെ അമ്മ അവരെ അകത്തേയ്ക്ക് ആനയിച്ചത്. ഔപചാരികമായ സംഭാഷണങ്ങള്‍.....എല്ലാവര്‍ക്കും എല്ലാം അറിയാമായിരുന്നു....എന്നിട്ടും ഒന്നും അറിയാത്ത പോലെ അഭിനയം. എന്‍റെ അനന്തരവന്‍ അവളുമായി വേഗം ഇണങ്ങി. ചേട്ടനോടെന്തോ ചോദിച്ച് ഞാനും കടമ നിര്‍വഹിച്ചു....അനിയത്തി എന്നോട് "സൂപ്പര്‍" എന്ന് കൈ കാണിച്ച് അവളുടെ സമ്മതം അറിയിച്ചു. ആശ്വാസം...ഒരു പ്രധാന കടമ്പ കടന്നിരിക്കുന്നു. പക്ഷെ, മഹാമേരു അവളെ ശ്രദ്ധിക്കുന്നു പോലുമില്ലല്ലോ....?

അവര്‍ക്കായി അമ്മ പ്രത്യകം ദോശ ചുട്ടിരുന്നു. അമ്മയുടെ ദോശയെ അവളുടെ അമ്മ പ്രകീര്‍ത്തിക്കുന്നതും കേട്ടു. അമ്പലത്തിലെ പ്രസാദം ആയിരുന്നു അമ്മയ്ക്ക് അവളുടെ അമ്മ വക സമ്മാനം....അനന്തരവന് എന്തൊക്കെയോ മിട്ടായികളും....ഒടുവില്‍ അവര്‍ ഇറങ്ങി. ഇറങ്ങാന്‍ നേരം അവള്‍ എന്‍റെ അമ്മയുടെ കാല്‍ തൊട്ടു വന്ദിച്ചു...അമ്മ അത് പ്രതീക്ഷിച്ചില്ല....ഞാനും. അവളെ അനുഗ്രഹിച്ചെഴുന്നെല്‍പ്പിക്കുമ്പോള്‍ അമ്മയുടെ കണ്ണില്‍ പൊടിഞ്ഞ കണ്ണ് നീര്‍ ഞാന്‍ മാത്രം കണ്ടു....അല്ലെങ്കിലും കണ്ണീരൊളിപ്പിക്കാന്‍ അമ്മ മിടുക്കിയാണല്ലോ....ഓട്ടോയില്‍ കയറി ഇരിക്കുമ്പോള്‍ ഒരു വട്ടം അവള്‍ എന്‍റെ വീടും പരിസരവും നോക്കി കാണുന്നത് ഞാന്‍ കണ്ടു...

"ആന്‍റി...നാളെ പോവാം..." പിള്ള മനസ്സുമായി അനന്തരവന്‍.

അവള്‍ ചിരിച്ചതേയുള്ളൂ.....മറുപടി പറയാന്‍ അവള്‍ക്കറിയില്ലല്ലോ....എന്നെ അവള്‍ നോക്കിയതേയില്ല. അവള്‍ പോയി.

അടുക്കളയില്‍ ചെന്ന് ഞാന്‍ നിന്നു. അമ്മ പാത്രം കഴുകുകയാണ്.

"കൃഷ്ണന്‍റെ ഗോപികമാരെ പോലൊരു പെണ്‍കുട്ടി...." അമ്മയുടെ കണ്ണില്‍ അവള്‍ അതായിരുന്നു.

"നിന്‍റെ നിര്‍ബന്ധത്തിനു വേണമെങ്കില്‍ നടത്താം......പക്ഷെ, മലയാളം അറിയാത്ത , നിന്നെക്കാള്‍ പത്തു വയസ്സിനു ഇളപ്പമുള്ള, ഒരിഞ്ചു പൊക്കം കൂടുതലുള്ള പെണ്ണിനെ മനസ്സ് കൊണ്ട് ഒരിക്കലും എനിക്കന്ഗീകരിക്കാന്‍ കഴിയില്ല മോനെ...ഞാന്‍ നിന്‍റെ അമ്മയല്ലേ..."

അമ്മയുടെ തീരുമാനം ഞാന്‍ അറിയിച്ചപ്പോള്‍ ഫോണിന്റെ അങ്ങേ തലക്കല്‍ ഒരു നീണ്ട മൌനം....മൌനം വെടിഞ്ഞപ്പോള്‍ ഒരു ദീര്‍ഘനിശ്വാസം.

"എനിക്കെല്ലാരെയും ഇഷ്ടായി....അമ്മ, അനിയത്തി, അനന്തരവന്‍....നിന്‍റെ നാട് ,വീട് ...എല്ലാം....പക്ഷെ,.....മനസ്സ് കൊണ്ട് അന്ഗീകരിക്കാത്ത ഒരമ്മയുടെ മരുമകളായി എനിക്ക് ആ വീട്ടില്‍ വരാന്‍ കഴിയില്ല. ഞാന്‍ നിന്നെ നഷ്ടപ്പെടുത്തുന്നു...."

ആ ശബ്ദം എന്നന്നേക്കുമായി എനിക്ക് നഷ്ടമായി. ഇന്ന് മുംബൈ താജ് ഹോട്ടലില്‍ അവള്‍ ജോലി ചെയ്യുന്നുണ്ടെന്നറിയാം...കല്യാണ്‍ മുതല്‍ വിക്ടോറിയ ടെര്‍മിനിസ് വരെയും തിരിച്ചും അവള്‍ ദിവസവും യാത്ര ചെയ്യുന്നുണ്ടെന്നറിയാം. അവള്‍ എന്നെ കുറിച്ച് ഓര്‍ക്കാറുണ്ടോ എന്ന് മാത്രം എനിക്കറിയില്ല....

LOST GIRL

"ഞാന്‍ വലതു കാല്‍ വച്ചായിരിക്കും കയറുക....എന്‍റെ കൂടെ തന്നെ നീയും വേണം....ചിലപ്പോ ഇനിയൊരിക്കലും നിന്‍റെ വീട്ടില്‍ ഞാന്‍ വന്നില്ലെങ്കിലോ..."

എന്‍റെ വീട്ടില്‍ ആദ്യമായി വന്നതായിരുന്നു അവളും, അവളുടെ അമ്മയും പിന്നെ അവളുടെ വകയില്‍ ഒരേട്ടനും.

സുസ്മേര വദനയായി എന്‍റെ അമ്മ ഉമ്മറത്തുണ്ടായിരുന്നു...ആ കൈകളില്‍ ഒരു നിലവിളക്കുണ്ടായിരുന്നെങ്കില്‍.....?

വലതു കാല്‍ വച്ച് കയറുമ്പോള്‍ അവളുടെ കാലുകള്‍ ഒന്ന് വിറച്ചിരുന്നോ...എന്‍റെ കാലുകള്‍ വിറച്ചു.

ആദ്യദര്‍ശനം ആണെങ്കിലും ചിര പരിചിതയായ ഒരു കൂട്ടുകാരിയോടെന്ന പോല്‍ അവളുടെ അമ്മയുടെ കരം ഗ്രഹിച്ചാണ് എന്‍റെ അമ്മ അവരെ അകത്തേയ്ക്ക് ആനയിച്ചത്. ഔപചാരികമായ സംഭാഷണങ്ങള്‍.....എല്ലാവര്‍ക്കും എല്ലാം അറിയാമായിരുന്നു....എന്നിട്ടും ഒന്നും അറിയാത്ത പോലെ അഭിനയം. എന്‍റെ അനന്തരവന്‍ അവളുമായി വേഗം ഇണങ്ങി. ചേട്ടനോടെന്തോ ചോദിച്ച് ഞാനും കടമ നിര്‍വഹിച്ചു....അനിയത്തി എന്നോട് "സൂപ്പര്‍" എന്ന് കൈ കാണിച്ച് അവളുടെ സമ്മതം അറിയിച്ചു. ആശ്വാസം...ഒരു പ്രധാന കടമ്പ കടന്നിരിക്കുന്നു. പക്ഷെ, മഹാമേരു അവളെ ശ്രദ്ധിക്കുന്നു പോലുമില്ലല്ലോ....?

അവര്‍ക്കായി അമ്മ പ്രത്യകം ദോശ ചുട്ടിരുന്നു. അമ്മയുടെ ദോശയെ അവളുടെ അമ്മ പ്രകീര്‍ത്തിക്കുന്നതും കേട്ടു. അമ്പലത്തിലെ പ്രസാദം ആയിരുന്നു അമ്മയ്ക്ക് അവളുടെ അമ്മ വക സമ്മാനം....അനന്തരവന് എന്തൊക്കെയോ മിട്ടായികളും....ഒടുവില്‍ അവര്‍ ഇറങ്ങി. ഇറങ്ങാന്‍ നേരം അവള്‍ എന്‍റെ അമ്മയുടെ കാല്‍ തൊട്ടു വന്ദിച്ചു...അമ്മ അത് പ്രതീക്ഷിച്ചില്ല....ഞാനും. അവളെ അനുഗ്രഹിച്ചെഴുന്നെല്‍പ്പിക്കുമ്പോള്‍ അമ്മയുടെ കണ്ണില്‍ പൊടിഞ്ഞ കണ്ണ് നീര്‍ ഞാന്‍ മാത്രം കണ്ടു....അല്ലെങ്കിലും കണ്ണീരൊളിപ്പിക്കാന്‍ അമ്മ മിടുക്കിയാണല്ലോ....ഓട്ടോയില്‍ കയറി ഇരിക്കുമ്പോള്‍ ഒരു വട്ടം അവള്‍ എന്‍റെ വീടും പരിസരവും നോക്കി കാണുന്നത് ഞാന്‍ കണ്ടു...

"ആന്‍റി...നാളെ പോവാം..." പിള്ള മനസ്സുമായി അനന്തരവന്‍.

അവള്‍ ചിരിച്ചതേയുള്ളൂ.....മറുപടി പറയാന്‍ അവള്‍ക്കറിയില്ലല്ലോ....എന്നെ അവള്‍ നോക്കിയതേയില്ല. അവള്‍ പോയി.

അടുക്കളയില്‍ ചെന്ന് ഞാന്‍ നിന്നു. അമ്മ പാത്രം കഴുകുകയാണ്.

"കൃഷ്ണന്‍റെ ഗോപികമാരെ പോലൊരു പെണ്‍കുട്ടി...." അമ്മയുടെ കണ്ണില്‍ അവള്‍ അതായിരുന്നു.

"നിന്‍റെ നിര്‍ബന്ധത്തിനു വേണമെങ്കില്‍ നടത്താം......പക്ഷെ, മലയാളം അറിയാത്ത , നിന്നെക്കാള്‍ പത്തു വയസ്സിനു ഇളപ്പമുള്ള, ഒരിഞ്ചു പൊക്കം കൂടുതലുള്ള പെണ്ണിനെ മനസ്സ് കൊണ്ട് ഒരിക്കലും എനിക്കന്ഗീകരിക്കാന്‍ കഴിയില്ല മോനെ...ഞാന്‍ നിന്‍റെ അമ്മയല്ലേ..."

അമ്മയുടെ തീരുമാനം ഞാന്‍ അറിയിച്ചപ്പോള്‍ ഫോണിന്റെ അങ്ങേ തലക്കല്‍ ഒരു നീണ്ട മൌനം....മൌനം വെടിഞ്ഞപ്പോള്‍ ഒരു ദീര്‍ഘനിശ്വാസം.

"എനിക്കെല്ലാരെയും ഇഷ്ടായി....അമ്മ, അനിയത്തി, അനന്തരവന്‍....നിന്‍റെ നാട് ,വീട് ...എല്ലാം....പക്ഷെ,.....മനസ്സ് കൊണ്ട് അന്ഗീകരിക്കാത്ത ഒരമ്മയുടെ മരുമകളായി എനിക്ക് ആ വീട്ടില്‍ വരാന്‍ കഴിയില്ല. ഞാന്‍ നിന്നെ നഷ്ടപ്പെടുത്തുന്നു...."

ആ ശബ്ദം എന്നന്നേക്കുമായി എനിക്ക് നഷ്ടമായി. ഇന്ന് മുംബൈ താജ് ഹോട്ടലില്‍ അവള്‍ ജോലി ചെയ്യുന്നുണ്ടെന്നറിയാം...കല്യാണ്‍ മുതല്‍ വിക്ടോറിയ ടെര്‍മിനിസ് വരെയും തിരിച്ചും അവള്‍ ദിവസവും യാത്ര ചെയ്യുന്നുണ്ടെന്നറിയാം. അവള്‍ എന്നെ കുറിച്ച് ഓര്‍ക്കാറുണ്ടോ എന്ന് മാത്രം എനിക്കറിയില്ല....

Sunday, March 4, 2012

ഒബാമയും സരസ്വതിയും

മുഖത്തെ തുപ്പല്‍ ഇടംകൈ കൊണ്ട് തുടച്ച് വലംകൈ ചൂണ്ടി
ടൈംസ്‌ ഓഫ് ഇന്ത്യയിലെ ബാരക് ഒബാമ ഗര്‍ജ്ജിച്ചു.
"യു ബ്ലടി ഇന്ത്യന്‍, നിനക്കിത്ര ധൈര്യമോ?"
"അന്യന്‍റെ പാത്രത്തില്‍ കയ്യിട്ടു വാരി കുമ്പ വീര്‍പ്പിക്കുന്ന കറുത്ത സായിപ്പേ,
വെള്ള കൊട്ടാരത്തില്‍ നിന്നൊറ്റക്ക് തെരുവില്‍ വന്നാല്‍ തെരുവിന്‍റെ മക്കള്‍ നിന്നെ ചവിട്ടി കൂട്ടും , ഇത് പോലെ."
അവന്‍റെ കാല്‍ക്കീഴില്‍ ടൈംസ്‌ ഓഫ് ഇന്ത്യയിലെ ഒബാമ ഞെരിഞ്ഞപ്പോള്‍ ഹൃദയം ക്ഷമ ചോദിച്ചു.
"സരസ്വതീ ദേവി, പൊറുക്കണേ..."
എന്നിലേക്കൊതുങ്ങുന്ന ഞാനെന്ന നുണയും
എന്നില്‍ നിന്നകലുന്ന നീയെന്ന സത്യവും
നമ്മുടെ സ്വപ്നങ്ങള്‍ക്ക് ശവക്കുഴി തോണ്ടുമ്പോള്‍,
ചങ്കിലെ ചോര നനച്ചു നാം വളര്‍ത്തിയ പനിനീര്‍ ചെടികള്‍
എന്‍റെ കണ്ണുകളില്‍ പൂത്ത് നില്‍ക്കുമ്പോള്‍,
അതിലൊന്നിറുക്കിയെടുത്താ ശവകുടീരത്തില്‍
അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മറക്കരുതേ കൂട്ടുകാരി.....