Thursday, April 19, 2012

വീട്ടുകാരന്‍

പാതിയബ്രത്തെ കടുക് പാത്രത്തില്‍ നിന്നിറങ്ങി
മീന്‍കാരന്‍റെ ചിതമ്പല്‍ പുരണ്ട കൈയ്യിലൊതുങ്ങേണ്ട
ഇരുപതുരൂപാനോട്ട് വഴി പിഴച്ചെത്തിയത്
ലോട്ടറിക്കാരന്‍റെ തയംബില്ലാ കയ്യിലായിരുന്നു.

മത്തിക്കരയ്ക്കേണ്ട തേങ്ങയില്‍ മൂവാണ്ടനും കാന്താരിയുമരയുമ്പോള്‍
വീട്ടമ്മയുടെ വേവലാതി അമ്മിക്കല്ല് മാത്രമറിഞ്ഞു.
മണ്‍ചട്ടിയൊരു മൂലയില്‍ മൂകസാക്ഷി.

നാളെ നാളെയായ് നീളുന്ന ഭാഗ്യമേ
നാളെയെങ്കിലും നീയെന്‍ ചൂണ്ടയില്‍ കുരുങ്ങുക.
സ്വപ്നങ്ങളുടെ നെയ്ത്തുകാരനായ വീട്ടുകാരന്‍
ഉമ്മറത്തിരുന്നൊരു കാജാ ബീഡി പുകച്ചു.

No comments:

Post a Comment