അടവുകള്‍ പിഴക്കുമ്പോഴാണ്
ഭയം ഗ്രസിക്കുന്നതും
പിച്ചും പേയും പറയുന്നതും
ജ്യോത്സ്യരെ തേടുന്നതും.
കവടി നിരത്തിയാലും
മഷിയിട്ടാലും
ചിരിക്കുന്നത്
പ്രേതമുഖങ്ങള്‍ മാത്രം.
അലഞ്ഞു തിരിയുന്ന
പ്രേതങ്ങള്‍ സംഘടിച്ചിരിക്കുന്നു.
സ്വര്‍ഗ്ഗത്തിലേക്ക്
മാര്‍ച്ച് നടത്തിയിരിക്കുന്നു.
ദൈവത്തെ ഘൊരാവോ ചെയ്തിരിക്കുന്നു.
ദൈവ നടപടി
മുഖം രക്ഷിക്കാനാവാം
പക്ഷെ,
നീതി ദേവത വീണ്ടും
ഗാന്ധാരിയാവുന്നു.
No comments:
Post a Comment