Saturday, July 14, 2012

SADDA HAQ


വിശപ്പിന്‍റെ വിളിയില്‍ വിണ്ണലറിയപ്പോള്‍
തലവെട്ടിപ്പൊളിച്ച് തലച്ചോര്‍ കുഴച്ചുരുളയാക്കി
വിശപ്പടക്കുന്ന സ്വപ്നം കണ്ട് ഞെട്ടിയുണരുമ്പോള്‍,
തിരുനാവായയില്‍ നിന്നോ, ശിവരാത്രി മണപ്പുറത്ത് നിന്നോ
പാതിരാക്കും കൂട്ടമായെത്തും ബലിക്കാക്കകള്‍
കാ, കായെന്നാര്‍ത്തു തലയ്ക്കു ചുറ്റും വട്ടം പറക്കുന്നു.

ഗതികിട്ടാ പ്രേതങ്ങളെ, വിശന്നലയും പൈതങ്ങളെ
നിങ്ങള്‍ കാത്തിരിക്കുക.
ഞാനിനിയുമുറങ്ങും, എന്‍റെ സ്വപ്നത്തില്‍ തിരിച്ചണയും
പങ്കിടാന്‍ മടിയില്ലെനിക്കെന്‍റെ തലയിലെ പഴഞ്ചോര്‍,
പകരമിത്തിരി ചെത്തിപ്പൂവും കളിമണ്ണും തരിക.

No comments:

Post a Comment